രണ്ടാഴ്ച്ചക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് 20 മരണം
നേപ്പാൾ: കൊതുക് പരത്തുന്ന രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നേപ്പാളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Thank you for reading this post, don't forget to subscribe!ഈ വർഷം ഡെങ്കിപ്പനി മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് വിദൂര-പടിഞ്ഞാറൻ നേപ്പാളിലെ കൈലൈ ജില്ലയിലാണ്. സെപ്റ്റംബർ ഒന്നിന് 35 കാരിയായ സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് 20 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് സമീർ കുമാർ അധികാരി പറഞ്ഞു.