Saturday, April 20, 2024
LATEST NEWS

2022-23 ആദ്യ പാദത്തിൽ ഒയോയുടെ നഷ്ടം 414 കോടി

Spread the love

ഹോട്ടൽ സേവന ദാതാവായ ഒയോ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ (2022-23) ആദ്യ പാദത്തിൽ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐപിഒ അപേക്ഷയുമായി (ഡിആർഎച്ച്പി) ബന്ധപ്പെട്ട് സെബിക്ക് സമർപ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ പാദ ഫലം ഉൾപ്പെടുത്തിയത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ 1,459 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.

Thank you for reading this post, don't forget to subscribe!

1,910 കോടി രൂപയായിരുന്നു ഇക്കാലയളവിൽ കമ്പനിയുടെ ചെലവ്. കമ്പനിയുടെ പ്രവർത്തന നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം 4,103 കോടി രൂപയിൽ നിന്ന് 2,140 കോടി രൂപയായി ഒയോ കുറച്ചിരുന്നു. 2021-22 ൽ ഒയോയുടെ മൊത്തം വരുമാനം 4,781.4 കോടി രൂപയായിരുന്നു. കോവിഡ് -19 ലോക്ക്ഡൗണുകൾ അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം 20 ശതമാനം ഉയർന്നു.

ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളിന്‍റെ പ്രതിഫലം കഴിഞ്ഞ വർഷം 250 ശതമാനം വർധിച്ചു. 2021-22ൽ 5.6 കോടി രൂപയായിരുന്നു റിതേഷിന്‍റെ പ്രതിഫലം. കഴിഞ്ഞ വർഷം ഇത് 1.6 കോടിയായിരുന്നു. വിപണി സാഹചര്യങ്ങൾ അനുകൂലമായാൽ 2023 ന്‍റെ തുടക്കത്തിൽ കമ്പനി ഒരു ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്തും.