ജോക്കോവിച്ചിന് വീണ്ടും വാക്സിന്‍ പ്രതിസന്ധി
യുഎസ്: കോവിഡ് -19നെതിരായ വാക്സിൻ എടുക്കില്ലെന്ന ജോക്കോവിച്ചിന്‍റെ വാശിയിലാണ് ഓസ്ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന് നഷ്ടമായത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. യുഎസിലെ നിലവിലെ നിയമം അനുസരിച്ച്, വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയ ജോക്കോ കഴിഞ്ഞ വർഷം ഫൈനലിൽ ഡാനിൽ മെദ്വദേവിനോട് പരാജയപ്പെട്ടു. അമേരിക്കയുടെ വാക്സിൻ നിയമങ്ങൾ മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജോക്കോ. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ കഴിയുമോ എന്ന കാര്യത്തിലും താരത്തിന് ഉറപ്പില്ല.
Thank you for reading this post, don't forget to subscribe!22-ാം റാങ്കുകാരനായ റാഫേൽ നദാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിംബിൾഡൺ കിരീടം നേടിയ ശേഷം റോജർ ഫെഡററെ മറികടന്ന് 21 കിരീടങ്ങളാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. 40 കാരനായ ഫെഡറർ പരിക്ക് കാരണം ഒരു വർഷത്തോളമായി കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് നദാൽ വിംബിൾഡൺ സെമിയിൽ നിന്ന് പുറത്തായിരുന്നു. 35 കാരനായ ജോക്കോവിച്ച് മികച്ച ഫിറ്റ്നസ് നിലനിർത്തുന്നു. പക്ഷേ, പിടിവാശികള്‍ താരത്തിന്റെ മുന്നോട്ടുള്ള വഴികളെ ദുര്‍ഘടമാക്കുന്നു.