5ജി ലേലം മൂന്നാം ദിനത്തിൽ; വാശിയോടെ കമ്പനികൾ
ന്യൂഡൽഹി: 5 ജി സ്പെക്ട്രത്തിനായുള്ള ടെലികോം കമ്പനികളുടെ ലേലം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. 1.49 ലക്ഷം കോടി രൂപയുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് സ്പെക്ട്രം വിറ്റുപോയത്. എന്നാൽ, ഇത്തവണ പരമാവധി ബിഡ് തുക 1.60 ലക്ഷം കോടി രൂപ കടക്കില്ലെന്നാണ് കണക്കുകൂട്ടൽ.
Thank you for reading this post, don't forget to subscribe!700 മെഗാഹെർട്സ്, 3,300 മെഗാഹെർട്സ് എന്നിവയിൽ ലേലത്തിന് കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നു. യു.പിയുടെ കിഴക്കൻ സർക്കിളിൽ 1,800 മെഗാഹെർട്സ് ബാൻഡിനായി കമ്പനികൾ വാശിയോടെ ലേലം വിളിക്കുകയായിരുന്നു. സ്പെക്ട്രത്തിനായി ഓരോ ബാൻഡിലും നല്ല മത്സരമാണ് നടക്കുന്നതെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയാണ് ലേലത്തിൽ മുന്നിൽ. ലേലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 80,100 കോടി രൂപയുടെ ഏറ്റവും ഉയർന്ന തരംഗത്തിനായി ജിയോ ശക്തമായ മത്സരം നടത്തുകയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ വിലയിരുത്തി. പ്രീമിയം 700 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രം റിലയൻസിന് ലഭിച്ചു. 14,000 കോടി രൂപ മുൻകൂറായി കെട്ടിവെച്ചതിനാൽ പ്രീമിയം തലത്തിൽ 700 മെഗാഹെർട്സ് സ്പെക്ട്രം നേടാൻ റിലയൻസ് ജിയോ നേരത്തെ യോഗ്യത നേടിയിരുന്നു.