5 മണിക്കൂറും 15 മിനിറ്റും നീണ്ട പോരാട്ടം; അല്‍കാരസ് യുഎസ് ഓപ്പണ്‍ സെമിയില്‍
ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിൽ കാർലോസ് അൽകാരസ് യാനിക് സിന്നറിനെ തോൽപ്പിച്ചു. യുഎസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മത്സരത്തിലൂടെ അൽകാരസ് സെമിയിലെത്തി.
Thank you for reading this post, don't forget to subscribe!പുലർച്ചെ 3.00 വരെ നീണ്ടുനിന്ന ക്വാർട്ടർ ഫൈനലിൽ 6-3, 6-7, 6-7, 7-5, 6-3 എന്ന സ്കോറിനാണ് അൽകാരസ് വിജയിച്ചത്. ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയാൽ 19 കാരനായ സ്പാനിഷ് താരം റാങ്കിംഗിൽ ഒന്നാമതെത്തും.