പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചു
മുംബൈ: പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ വർദ്ധിപ്പിച്ചു. രാജ്യത്തെ റിഫൈനറികളുടെ അധിക ലാഭത്തിനും നികുതി ചുമത്തി.
Thank you for reading this post, don't forget to subscribe!പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് ആറ് രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് കയറ്റുമതി തീരുവ. ആഗോള വിപണിയിലെ ഉയർന്ന ക്രൂഡ് ഓയിൽ വില കാരണം ആഭ്യന്തര ഉൽപാദകർ നേടിയ അധിക നേട്ടങ്ങൾക്കും നികുതി ചുമത്തിയിട്ടുണ്ട്. ടണ്ണിന് 23,230 രൂപയാണ് കമ്പനികൾ നൽകേണ്ടത്.
റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വില ഉയർന്നപ്പോൾ രാജ്യത്തെ റിഫൈനറികൾക്ക് അപ്രതീക്ഷിത നേട്ടമുണ്ടായെന്നും അതിനാൽ ഇതിൻമേലുള്ള സെസ് കമ്പനികൾക്ക് ബാധ്യതയാകില്ലെന്നും സർക്കാർ പറഞ്ഞു.