Tuesday, April 30, 2024
HEALTHLATEST NEWS

ബെംഗളൂരുവിൽ മങ്കിപോക്സ് സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്‌സെന്ന് സ്ഥിരീകരിച്ചു

Spread the love

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തിൽ ഒരു എത്യോപ്യൻ പൗരൻ മങ്കിപോക്സിന്‍റെ ചില ലക്ഷണങ്ങൾ കാണിച്ചതായും പരിശോധന നടത്തിയതായും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

Thank you for reading this post, don't forget to subscribe!

“ഈ മാസം ആദ്യം ബെംഗളൂരുവിൽ എത്തിയ മധ്യവയസ്കനായ എത്യോപ്യൻ പൗരനെ മങ്കിപോക്സ് ലക്ഷണങ്ങളുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് മങ്കിപോക്സ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇത് ചിക്കൻപോക്സ് കേസാണെന്ന് അദ്ദേഹത്തിന്‍റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു,” സുധാകർ തന്‍റെ ട്വീറ്റിൽ പറഞ്ഞു. കോവിഡ് -19 ബാധിത രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു / മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ രോഗലക്ഷണമുള്ള യാത്രക്കാരെയും പനി, ജലദോഷം, ലിംഫ് നോഡ് വീക്കം, തലവേദന, പേശി വേദന, ക്ഷീണം, തൊണ്ടവേദന, ചുമ, ചർമ്മത്തിലെ തിണർപ്പ് എന്നിവയുണ്ടോയെന്ന് പരിശോധിക്കുകയും ഒറ്റപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രധാനമായും കാണപ്പെടുന്ന അപൂർവ വൈറസ് രോഗമാണ് മങ്കിപോക്സ്. ഇതിന്‍റെ മിക്ക അണുബാധകളും രണ്ടോ നാലോ ആഴ്ച നീണ്ടുനിൽക്കുകയും ലിംഫ് നോഡുകളുടെ വീക്കം, ശരീരത്തിൽ വ്യാപകമായ തിണർപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകൾ കേരളത്തിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമാണ്.