13ാം വയസ്സില്‍ ആദ്യ പുസ്തകമെഴുതി; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്
തിരുവനന്തപുരം: തന്റെ ആദ്യ പുസ്തകം വിറ്റുകിട്ടിയ പണം മുഴുവൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന യുക്രൈനിലെ കുട്ടികള്‍ക്ക് നൽകി മലയാളി പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇസബെല്‍ തോമസാണ് തന്റെ കവിതാസമാഹാരമായ ‘പെറ്റല്‍സ് ഇന്‍ ദ സ്‌കൈ’ വിറ്റുകിട്ടിയ 77,500 രൂപ സമപ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി നൽകിയത്. അഞ്ചാം വയസ്സ് മുതൽ എഴുതിത്തുടങ്ങിയ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്. ആറു രാജ്യങ്ങളിലായി ആമസോണ്‍ വഴിയാണ് വില്‍പ്പന. ചിക്കാഗോ പ്രയറി സ്റ്റേറ്റ് കോളേജിലെ പ്രൊഫസര്‍ ഡോ. ജോണ്‍സണ്‍ തോമസിന്റെയും കംപ്യൂട്ടര്‍ രംഗത്ത് ജോലിചെയ്യുന്ന രൂപയുടെയും മകളാണ് ഇസബെല്‍.
Thank you for reading this post, don't forget to subscribe!