എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം
ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്.
Thank you for reading this post, don't forget to subscribe!ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൊത്തം വരുമാനം 3,522 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം ചെലവ് 3,251 കോടി രൂപയാണ്. 2020-21 കാലയളവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് 98.21 കോടി രൂപ അറ്റാദായം നേടിയിരുന്നു. നേരത്തെ 2014-15ലും കമ്പനി നഷ്ടത്തിലായിരുന്നു. അന്ന് മൊത്തം നഷ്ടം 61 കോടി രൂപയായിരുന്നു.
എയർ ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ വർഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 2021-22 ൽ കമ്പനി 10,172 സർവീസുകൾ നടത്തി. എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിൽ നിന്ന് 15 വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ, മസ്കറ്റ്, സലാല, ബഹ്റൈൻ, ജിദ്ദ, സിംഗപ്പൂർ, ക്വാലാലംപൂർ എന്നിവയാണ് ഈ നഗരങ്ങൾ.