രാജ്യത്ത് ജനനനിരക്കും പ്രത്യുത്പാദന നിരക്കും കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്ആർഎസ്-2020) വെളിപ്പെടുത്തി. രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019 നെ അപേക്ഷിച്ച് ദേശീയ തലത്തിൽ 0.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
Thank you for reading this post, don't forget to subscribe!പെൺകുട്ടികളുടെ ജനന നിരക്കിന്‍റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. സ്ത്രീ പുരുഷ അനുപാതം 974:1000 ആണ്. ഏറ്റവും കുറവ് ഉത്തരാഖണ്ഡിലാണ് (844:1000).
രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 2019-ല്‍ 2.1 ആയിരുന്നത് 2020-ല്‍ 2.0 ആയി കുറഞ്ഞു. പ്രത്യുത്പാദന നിരക്കില്‍ ബിഹാറാണ് (3.0) മുന്നില്‍. ഡല്‍ഹി, തമിഴ്നാട്, പശ്ചിമബംഗാള്‍ (1.4) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കേരളത്തില്‍ 1.5 ആണ് പ്രത്യുത്പാദന നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ സര്‍വേയാണ് എസ്.ആര്‍.എസ്.